Posts

Showing posts from October, 2016
ചെങ്കണ്ണ് കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം. സാധാരണയായി വേനല്‍ക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി കാണുക. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം. കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പൊടിപടലങ്ങളും മറ്റും ഉള്ള സ്ഥലത്ത് ചെല്ലുന്നത് അസുഖം കൂടുതലാവാന്‍ കാരണമാകും. രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്
'കാന്തം' ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കാം. --------------- കാന്തം ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന ഉപകരണത്തിന് ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. ഈ ഉപകരണമുപയോഗിച്ച് അശുദ്ധരക്തത്തില്‍ നിന്ന് ബാക്ടിരിയകള്‍, ഫംഗസുകള്‍, വിഷാംശങ്ങള്‍ തുടങ്ങിയവ വലിച്ചെടുത്ത് രക്തം ശുദ്ധീകരിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എബോളയുള്‍പ്പെടെയുള്ള രോഗാണുക്കളെ രക്തത്തില്‍ നിന്ന് നീക്കം ചെയ്യാവുന്ന ഈ ഉപകരണം മൃഗങ്ങളില്‍ പരീക്ഷിച്ചെങ്കിലും മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. മാഗ്നറ്റിക് നാനോ ബീഡ്സ് ജനിതക മാറ്റം വരുത്തിയ എംബിഎല്‍ രക്ത പ്രോട്ടീനില്‍ പൊതിഞ്ഞ് നിര്‍മ്മിച്ച പുതിയ ഉപകരണം പ്ലീഹ പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ രോഗാണുക്കളുമായും വിഷാംശങ്ങളുമായും പ്രവര്‍ത്തിക്കുന്ന എംബിഎല്‍ രോഗാണുക്കളെ വലിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിക്കുമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 18 മില്ല്യണ്‍ ആളുകള്‍ക്കാണ് രക്തത്തിന് അണുബാധയേല്‍ക്കുന്നത്. ഇത്തരം കേസുകളിലെ മരണനിരക്ക് 30-50 ശതമാനം ആണ്. മനുഷ്യരില്‍ ഈ പുതിയ വിദ്യയുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ചികിത്സാ രം

ശുഭ ചിന്ത

🍒🍒🍒🍒🍒🍒🍒🍒🍒 Life🍏tune Psychology 🌱🌱🌱🌱🌱 . ശുഭചിന്ത 🍀🍀🍀🍏🍏 സമയം നഷ്ടപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. അവ നിങ്ങളെ വിജയത്തിലെത്തിക്കുന്നതില്‍ തടയും അനാവശ്യസംസാരം, നിഷ്ഫലമാകുന്നവാദപ്രതിവാദങ്ങള്‍,മറ്റുള്ളവരെകുറ്റംപറയാനുപയോഗിക്കുന്ന സമയം,ഉറങ്ങി തീര്‍ക്കുന്ന അവസരങ്ങള്‍ ,കാത്തിരിപ്പായി നഷ്ടപ്പെടുന്ന സമയങ്ങള്‍ 🌱🌱🌱🌱 സ്വന്തത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. നിരന്തരമായി ചോദിച്ചതുകൊണ്ടാണ് സാഹിത്യകാരന്മാരുടെ കൃതികള്‍ വെളിച്ചം കണ്ടു തുടങ്ങിയത്. 🌱🌱🌱🌱🌱🌱 ലോകത്തിലെ പ്രസിദ്ധരും പ്രതിഭകളും മഹാന്മാരുമായ ആളുകള്‍ ഒരു രാത്രി കൊണ്ട് അങ്ങനെ ആയിത്തീര്‍ന്നവരല്ല. പ്രശസ്തിയിലേക്കും മഹത്വത്തിലേക്കുമുളള വഴി അവര്‍ സ്വയം വെട്ടിത്തെളിച്ചു. മുകള്‍പരപ്പിലെത്തുവാന്‍ വേണ്ടി അവര്‍ കഠിനാധ്വാനം ചെയ്തു. അവര്‍ എത്തുകയും ചെയ്തു.              *ഡോ.സലാo ഓമശ്ശേരി* 🍀🍀🍀🍀🍀*---------------------------------------

ഭക്ഷണം

ഓരോ ജീവികളും അവയുടെ ഭക്ഷണം സ്വയം തിരഞ്ഞെടുക്കുന്നു.. പശുവിനു പുല്ലും ആടിന് ഇലയും പൂച്ചയ്ക്ക് എലിയും സിംഹത്തിനു മാനും പാമ്പിന് തവളയും  ഇഷ്ടഭക്ഷണമാണ്  ഇവയെ സ്വബോധത്താൽ മണത്തറിഞ്ഞ് ഇരയുടെ അടുത്തെത്തുന്നു. ചിന്തിക്കാൻ കഴിവുള്ള മനുഷ്യനു മാത്രം അവന്റെ ഭക്ഷണം മറ്റുള്ളവർ പറഞ്ഞു കൊടുക്കേണ്ടിയും എടുത്തു കൊടുക്കേണ്ടിയും വരുന്നു.' മൃഗങ്ങളെ പോലെ തന്നെ ഭക്ഷണം ഏതെന്നു തിരിച്ചറിയുവാൻ അവ പാകം ചെയ്യാതെ മണത്തു നോക്കിയാൽ സഹജ ബോധത്താൽ മനസ്സിലാക്കുവാൻ കഴിയുന്നു. ഏതു പഴവും കണ്ണുകെട്ടി മണപ്പിച്ചാലും പ്രത്യേകം നമുക്ക് തിരിച്ചറിയാം. ഏതു രോഗങ്ങൾ വരുമ്പോഴും അവന്റെ ഭക്ഷണമായ പഴങ്ങൾ മാത്രം കഴിച്ചാൽ സുഖം പ്രാപിക്കുന്നു.' എന്നാൽ ഇന്നു കലോറിയുടെ പേരു പറഞ്ഞു എല്ലാ ജീവികളും കഴിക്കുന്ന ഭക്ഷണങ്ങൾ മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം കഴിയ്ക്കുന്നു അതിന്റെ ഫലമായി   ഉണ്ടാവുന്ന രോഗങ്ങളാണ് ഇന്ന് പലരും അനുഭവിക്കുന്നത്. മനുഷ്യൻ   ഫ്രൂട്ടേറിയനാണെന്നുള്ള സത്യം   രോഗാവസ്ഥയിലെങ്കിലും ' തിരച്ചറിഞ്ഞിരുന്നെങ്കിൽ  ആയുസ്സും ആരോഗ്യവും നിലനിർത്താൻ കഴിയും.

കാട്ടപ്പ

Image
കാട്ടാപ്പാ യുടെ ഗുണങ്ങള്‍ ------------------- നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്തു മാത്രമേ  ഇപ്പോള്‍ കാട്ടപ്പ കാണാനുള്ളൂ.. അന്വേഷിച്ചു കണ്ടു പിടിച്ച് ഒരു തൈ വീട്ടില്‍ വളര്‍ത്തിയാല്‍ നല്ലതാണ്. 1,വീടിന്റെ പരിസരത്ത് നട്ടാൽ കൊതുക് വരില്ല. 2, ഫംഗ്ഗസിന് നല്ലത് . 3, പയൽസിന് . 4 , മീന്‍ വെട്ടിയ ശേഷം Kattappaa യുടെ ഇലകള്‍ കൊണ്ട് കൈ വൃത്തി ആക്കിയാൽ ദുർഗന്ധം , ബാക്റ്റീരിയ ഇവ മാറും . 5 , നീർ വീക്കം ഉള്ള ഭാഗത്ത് അരച്ച് ഇടാം . 6, ചൊറിഞ്ഞ് തടിച്ച ഭാഗത്ത് അരച്ച് ഇട്ടാല്‍ പെട്ടെന്ന് ചൊറിയും തടിപ്പും മാറും.

മകളോട്...

ഒരു പെൺകുഞ്ഞിന് അമ്മ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മടിയും ചമ്മലും കാരണം ചില അമ്മമാർ ചില കാര്യങ്ങൾ മനപൂർവം പറയാറില്ല. അതു പോലെ എൻെറ അമ്മ എന്നോട് പറയാൻ മറന്ന കാര്യങ്ങൾ ഞാൻ എൻെറ പെൺകുഞ്ഞിനോട് തുറന്നു പറയാൻ തീരുമാനിച്ചു. ഇങ്ങനെയൊരു മുഖവുരയോടെയാണ് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ രക്ഷിത പെൺമക്കളോട് സംസാരിച്ചു തുടങ്ങിയത്. അക്കമിട്ടു നിരത്തി 11 കാര്യങ്ങളാണ് ആ അമ്മ പെൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തത്. അമ്മപറയാൻ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണം എന്ന നിർദേശം നൽകിയാണ് ആ അമ്മ സംസാരിച്ചു തുടങ്ങിയത്. 1. ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുക അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചാൽ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം എൻെറ മക്കൾ. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്. 2. അറിവ് നേടുക സ്കൂളിൽ പോയി നേടുന്ന വിദ്യാഭ്യാസത

തുളസി

തുളസിയില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചാല ആരോഗ്യം കാക്കാന്‍ പരസ്യങ്ങളുടേയും കൃത്രിമമാര്‍ഗങ്ങളുടേയും പുറമെ പോകണമെന്നില്ല. നമ്മുടെ പ്രകൃതിയില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭ്യമാണ്. തികച്ചും ശുദ്ധമായ, പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍. ഇത്തരം പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ആരാധനയ്ക്കു മാത്രമല്ല, നല്ലൊരു മരുന്നുമാണിത്. ശുദ്ധമായ തേനും ഇങ്ങനെ തന്നെ. തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്ക്കും. ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു വഴി. ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്ബിനേഷന്‍ സഹായിക്കും. കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം. വൈറ്റമ

കണ്ണ്

കമ്പ്യൂട്ടറിനുമുന്നില്‍ ഇരിക്കുന്നവര്‍ കണ്ണിനുവേണ്ടി ചെയ്യേണ്ടത് --------------------- കണ്‍മണിയെപ്പോലെ കാക്കണമെന്നുപറയുമ്പോള്‍ത്തന്നെ നേത്രസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാം. കമ്പ്യൂട്ടറിനു മുന്നിരിക്കുമ്പോള്‍ നാം നമ്മുടെ കണ്ണിനെ മറന്നുകൂടാ. കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനുമുമ്പ് നമുക്ക് ലളിതമായ ചില വ്യായാമങ്ങള്‍ നോക്കാം. എപ്പോഴും ചെയ്യാനാവുന്ന വ്യായാമങ്ങളാണിത്. കണ്ണിന് മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക.. കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ചിമ്മുന്നത് കുറയുന്നു. ഇടയ്ക്ക് കണ്ണുതുറന്നുപിടിച്ചിട്ട് പത്തുതവണ ചിമ്മുക. പിന്നീട് 20 സെക്കന്‍ഡ് കണ്ണടച്ച് പിടിച്ചിട്ട് വീണ്ടും ആവര്‍ത്തിക്കുക. കൂടാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആവര്‍ത്തിച്ച് കണ്ണ് ചിമ്മുവാന്‍ ശ്രദ്ധിക്കുക. കൈപ്പത്തികള്‍ പരസ്പരം കൂട്ടിത്തിരുമ്മി ചൂടാക്കുക. കണ്ണിനുമുകളില്‍ ആ ചൂട് പോകുന്നതുവരെ വയ്ക്കുക. മനസ് ശാന്തമായി വെച്ച് അല്‍പ്പനേരം വിശ്രമിക്കുക. ഇരുവശത്തേക്കും കൃഷ്ണമണികള്‍ ചലിപ്പിക്കുക. പിന്നീട് വൃത്തത്തില്‍ ചലിപ്പിക്കുക. ഇത് ചെ

1 കുഞ്ഞിന്റെ 2 ജനനം

വൈദ്യശാസ്‌ത്രത്തെ വിസ്‌മയിച്ചിപ്പ സംഭവത്തെക്കുറിച്ചാണ് പറയുന്നത്. ഒരു കുഞ്ഞ് രണ്ടു പ്രാവശ്യം ജനിക്കുക. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. നാലാംതവണ ഗര്‍ഭിണിയായ മാര്‍ഗരറ്റ് എന്ന യുവതി പതിനാറാമത്തെ ആഴ്‌ചയില്‍ പതിവുള്ള പരിശോധനകള്‍ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്‌ടര്‍മാര്‍ പറഞ്ഞത്. ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ‌്ന നാഡിക്ക് താഴെയായി ഒരു മുഴ കണ്ടെത്തി. ഈ മുഴ വളര്‍ന്നുവരുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അപ്പോള്‍ മാര്‍ഗരറ്റിന് മുന്നില്‍ രണ്ടു വഴികളാണ് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഗര്‍ഭഛിദ്രമാണ് ആദ്യത്തെ വഴി. രണ്ടാമത്തെ വഴി, കുഞ്ഞിനെ പുറത്തെടുത്ത് ശസ്‌ത്രക്രിയയിലൂടെ മുഴ നീക്കി, വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പൂര്‍ണവളര്‍ച്ച എത്താന്‍ അനുവദിക്കുക. രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുമ്പോള്‍, കുഞ്ഞിന്റെ ജീവന്‍ ഉറപ്പ് നല്‍കാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറായതുമില്ല. പക്ഷേ, മാര്‍ഗരറ്റ് തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴി. അങ്ങനെ മാര്‍ഗരറ്റിന്റെ ഗര്‍ഭം 23 ആഴ്‌ചയും അഞ്ചു ദിവസവും പിന്നിട്ടപ്പോള്‍, അതി സങ്കീര്‍ണമായ ആ ശസ്‌ത്രക്രിയ ഡോക്‌‌ടര്‍മാര്‍ നടത്തി. ഗ

മധുര തുളസി

മധുരതുളസി (സ്റ്റീവിയ) പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്.ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുെടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി കൊണ്ടു പോകും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരി

ഗ്രീൻ ടീ

ഗ്രീന്‍ കുടിയ്‌ക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല, എങ്ങനെയെന്ന് നോക്കാം. പല പഠനങ്ങളും പറയുന്നത് ഭക്ഷണത്തിനു ശേഷം ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും, വയറിലെ ഗ്യാസ്, ഫാറ്റുലൻസ് എന്നിവ നീക്കും എന്നൊക്കെയാണ്. മറ്റു ചില പഠനങ്ങൾ പറയുന്നത് ചായയിലെ കഫീൻ പല വിറ്റാമിനും ആഗീരണം ചെയ്യും എന്നാണ്. ചായ പലവിധത്തിൽ കുടിക്കാം. അതിനു മുൻപ് ഇത് എത്രത്തോളം ആരോഗ്യത്തിന് ഗുണകരം എന്ന് നോക്കാം. ചായയിലെ എല്ലാ ഫ്ലേവറുകൾക്കും ദഹനത്തെ സഹായിക്കാൻ പറ്റില്ല എന്ന് മനസിലാക്കുക. ഗ്രീൻ ടീ, ഹെർബൽ ടീകളായ ജിഞ്ചർ ടി എന്നിവ ദഹനത്തിന് നല്ലതാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റും, പോളിഫിനോളും അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീ തുപ്പൽ,ബൈൽ, ഗ്യാസ്ട്രിക് ജൂസ് എന്നിവ ഉണ്ടാകുന്നതിനെ പരിപോഷിപ്പിച്ചു ദഹനത്തെ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റ് ആന്റിഇൻഫ്ളമേറ്ററി ഏജന്റായി പ്രവർത്തിച്ചു ദഹന പ്രശ്നങ്ങളെ കുറയ്ക്കുന്നു. ഗ്രീൻ ടീ, ഹെർബൽ ടീകളിൽ പോളിഫിനോളിക് ഘടകങ്ങളായ കാച്ചിൻസ് അടങ്ങിയിരിക്കുന്നു. ഇത് ദഹന രസങ്ങളെ പരിപോഷിപ്പിച്ചു ദഹനത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണു. പലവിധത്തിൽ ഗ്രീൻ ടീ ക

പ്രമേഹം

മരുന്നു കഴിച്ചതുകൊണ്ടു മാത്രം പ്രമേഹം മാറില്ല. ----------------------- ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലുമൊക്കെ പ്രമേഹത്തെ ചെറുക്കാന്‍ ചികിത്സകളുണ്ടെങ്കിലും ഭാവിയിലും നിയന്ത്രിച്ചു നിര്‍ത്തുക പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. മരുന്നു കഴിച്ചതു കൊണ്ട് മാത്രം പ്രമേഹം ഭേദമാകില്ല. പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയല്ല, ചിട്ടയായ ആരോഗ്യശീലങ്ങളിലൂടെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് ചെയ്യാന്‍ കഴിയുന്നത്. ഇത് സ്വയം ചെയ്യേണ്ടതാണ്. ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം അഞ്ചു കോടി വരും. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ ജീവിതാവസാനം വരെ തുടരുന്ന പ്രമേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അന്ധത, കിഡ്‌നി തകരാര്‍, ഹൃദയരോഗങ്ങള്‍, നാഡി തകരാറുകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. പ്രമേഹം നിയന്ത്രിക്കുന്നതിന് പ്രകൃതിയുടെ സംഭാവനയായ ചില ഭക്ഷ
പ്രമേഹം ഒരു രോഗമല്ല! ഒരവസ്ഥയാണ്. പരിഹരിക്കാവുന്നതാണ്. മധുമേഹം എന്ന് ആയുർവ്വേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പ്രമേഹം അഥവാ ഡയബറ്റിസ് പണ്ട് നാട്ടിൽ മൂത്രത്തിൽ പഞ്ചസാര എന്ന രോഗമായി അറിയപ്പെട്ടിരുന്നു. വളരെ അപൂർവ്വമായിരുന്ന രോഗം ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. അലോപ്പതിയിൽ ഇതിന് ചികിത്സയില്ല. മരുന്നു കഴിച്ച് നിയന്ത്രിക്കൽ മാത്രം. ക്രമേണ മരുന്നിന്റെ അളവും തവണയും കൂട്ടുക തുടർന്ന് ഇൻസുലിൻ കുത്തിവയ്പ്. നിരവധി രോഗങ്ങളുടെ ഗേറ്റ് വേ ആയ ഒരു പ്രമേഹരോഗിയെ കിട്ടിയാൽ ഒരു അലോപ്പതി ഡോക്ടർ കഞ്ഞി കുടി മുട്ടാതെ ജീവിച്ചു കൊള്ളും. ഇതേ രോഗി യോഗ- പ്രകൃതിജീവനമാർഗങ്ങളിലേക്ക് വന്നാൽ രോഗം മാറുകയും ചെയ്യുന്നതായിക്കണ്ടിട്ടുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. ഒരിക്കലും ഒരാളുടെ പാൻക്രിയാസ് കേടായിപ്പോയിട്ടല്ല പ്രമേഹം ഉണ്ടാകുന്നത്.  നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസ് ദഹിച്ച് നമുക്ക് വേണ്ട ഊർജ്ജം ലഭിക്കുന്നു. അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സൂക്ഷിക്കുകയും വേണ്ടിവന്നാൽ വീണ്ടും ഗ്ലൂക്കോസാക്കി മാറ്റുകയും ചെയ്യുന്ന രസങ്ങൾ ശരീരത്തിൽ സ്വയം ഉൽപ്പാദിക്കപ്പെടുന്നു. പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉൽപ്പാദിപ

നാടൻ ഒറ്റമൂലികൾ

1.ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2.പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3.തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4.ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5.കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‌ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6.മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7.വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8.ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക 9.കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10.ചൂട്കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക 11.ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12.വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക 13.ചുണങ്ങിന് വെറ്റ

ഒരു ജൈവ വളം

ഘനജീവാമൃതം... നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു ജൈവവളം... ഇതു വാട്ടരോഗങ്ങളെ ചെറുക്കാൻ ഏറ്റവും ഉത്തമം.  കൂടാതെ കൃത്യമായി പുതയിട്ടുകൊടുത്താൽ വളരെ കുറച്ചു ജലം ചെടികൾക്ക് ഒഴിച്ചാൽ മതി.  നിർമാണം... 20Kg നാടൻ പശുവിന്റെ ചാണകവും 100ഗ്രാം ഇരട്ടപ്പരിപ്പുള്ള ഏതെങ്കിലും പയറുവർഗ്ഗത്തിന്റെ പൊടി 100Gm ശർക്കര അല്ലെങ്കിൽ ഏതെങ്കിലും മധുരമുള്ള പഴവര്ഗം ഒരുപിടി കൃഷിയിടത്തിൽനിന്നു ശുദ്ധമായ മണ്ണ് ഇവയെല്ലാം നല്ല പോലെ ഇളക്കിച്ചേർത്തു 48 മണിക്കൂർ ചണച്ചാക്കുകൊണ്ടു മഴയും വെയിലും കൊല്ലാതെ മൂടിയിടുക.  അതിനുശേഷം ഉപയോഗിച്ച് തുടങ്ങാം.  10സെന്റ് സ്ഥലത്തേക്ക് ഇതു ഉപയോഗിക്കാം.  Growbagil ഇടനാണെങ്കിൽ ഓരോ ഉരുള വലുപ്പത്തിൽ ചേർത്തുകൊടുക്കാം.  കൃഷി ചെയ്യാൻ നിലം ഒരുക്കുമ്പോഴും തുടർന്നുവരുന്ന 21ദിവസത്തെ ഇടവേളകളിലും ചേർത്ത് കൊടുത്താൽ ചെടികൾക്കു അധികം കേടുവരാറില്ല ജീവാമൃതം ഉണ്ടാക്കുന്ന രീതി -- -- -- -- -- -- -- -- -- -- -- -- -- ( ഒരേക്കര്‍ സ്ഥലത്തേക്ക് ആവശ്യമുള്ള കൂട്ട് ) ശ്രീ സുഭാഷ് പാലേക്കര്‍ജിയുടെ പരിസ്ഥിതി സൌഹ്യദ ചെലവില്ലാ പ്രകൃതി കൃഷി എന്ന പുസ്തകത്തില്‍ നിന്ന് ( 1 ) നാടന്‍ പശുവിന്‍റെ ചാണകം 10 കിലോ ( ഏറ്റവും പുതിയ
കുമ്മായം ചേർക്കണോ? മണ്ണിന്റെ അമ്ലത (പുളി) കുറയ്ക്കാൻ കുമ്മായം ചേർക്കണം എന്ന് പറയാറുണ്ട്. കുമ്മായം കാത്സ്യം ആണ്. കക്ക എന്ന ജീവിയുടെ പുറന്തോട് നീറ്റി എടുക്കുന്നതാണ്. നീറ്റുക എന്ന കെമിക്കൽ പ്രോസസ് കഴിയുന്നതോടെ അതിന്റെ രാസഘടനയിൽ മാറ്റം വരുന്നു. (നീറ്റുമ്പോൾ കൈ തൊട്ടാൽ പൊള്ളുന്ന ചൂട് അനുഭവപ്പെടാറുണ്ടല്ലോ) ഇത് മണ്ണിലേക്ക് പ്രയോഗിച്ചാൽ മണ്ണിലെ ബാക്ടീരിയകൾക്ക് നാശം സംഭവിക്കും. (ഒരു ഗ്രാം മണ്ണിൽ പതിനായിരം ഇനം ബാക്ടീരിയകൾ ഉണ്ടാകും.മണ്ണിന്റെ പി.എച്ച് മാറിയാൽ ഈ ബാക്ടീരിയകൾക്കും മാറ്റം ഉണ്ടാകും.) അപ്പോൾ കക്ക തന്നെ പൊടിച്ചു ചേർത്താലോ? ദീർഘകാലം നിന്ന് മണ്ണിലെ Ph നിയന്ത്രിക്കും. അമ്ലതയനുസരിച്ച് കക്കയെ ഉപയോഗിക്കുകയുള്ളു. ഇനി കുമ്മായമാണു് പ്രയോഗിക്കുന്നതെങ്കിൽ കുമ്മായമുണ്ടാക്കി സൂക്ഷിച്ച് കുഴിയാന കൂട് വയ്ക്കുന്ന പരുവമായാൽ മാത്രം മണ്ണിലേക്ക് പ്രയോഗിക്കുക. ജൈവകൃഷിയെന്നാൽ ജീവന്റെ കൃഷിയാണ്. മണ്ണിനും ജീവനുണ്ടെന്ന തിരിച്ചറിവോടെയുള്ള കൃഷിയായിരിക്കണം ജൈവകൃഷി

അർശസ്

കേരളത്തിൽ ഏറ്റവും കൂടുതൽ ഒട്ടിക്കപ്പെടുന്ന പോസ്റ്റർ എന്തിന്റെയാണ്? സിനിമ, രാഷ്ടീയം? No! No! No! നിങ്ങൾക്കു പറയാമോ? ഞാൻ പറയാം. അർശസ്, ഭഗന്ദരം, മൂലക്കുരു. അതെ, കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും മേൽപ്പറഞ്ഞ പോസ്റ്റർ കാണാം. അന്യസംസ്ഥാനക്കാരായ ആരൊക്കെയോ കേരളത്തെ പങ്കുവച്ച് അർശസിനും, മൂലക്കുരുവിനും, ഭഗന്ദരത്തിനും 'ചികിത്സിക്കുന്നു.' എന്തേ ഇങ്ങനെ സംഭവിക്കുവാൻ. ബേക്കറികളുടെ പെരുക്കം. ബേക്കറി വന്നതോടെ ആശുപത്രി എണ്ണം കൂടി. മെഡിക്കൽ സ്റ്റോർ എണ്ണം എണ്ണമില്ലാതെ വർദ്ധിച്ചു. മൈദയാണ് എല്ലാ ബേക്കറി ഉൽപ്പന്നത്തിന്റെയും അടിസ്ഥാനം. മലയാളിയുടെ രോഗത്തിന്റെയും. മൈദയുടെ കുഴപ്പം അറിഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ ബേക്കറിയിൽ കയറി കൃത്രിമ നിറം ചേർത്ത, മണം ചേർത്ത, രുചി ചേർത്ത, ആവശ്യത്തിലധികം വിഷം ചേർത്ത ബ്രഡും, ബിസ്ക്കറ്റും, അലുവയും, പഫ്സും, അയ്യപ്പവും, കുഴലപ്പവും, ഉണ്ണിയപ്പവും, പേരറിയാത്ത നൂറുകണക്കിനു വൃത്തികെട്ട വസ്തുക്കളും വാങ്ങിത്തിന്നുന്ന മലയാളിയെ എന്തുപേരു വിളിക്കണം. എന്നിട്ടു പച്ചക്കറിയിൽ മുഴുവൻ വിഷമാണെന്നു പരാതി പറയുന്നു. പച്ചക്കറിയിൽ നിരവധി ആന്റി ഓക്സിഡൻസും, വൈറ്

ചേമ്പ്

ക്യാന്‍സറിനെ  പ്രതിരോധിക്കാൻ  ചേമ്പ് <><><><><><><><><><><><><><><><><><> ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്‍കുന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചി
വണ്ണം കുറയ്ക്കാന്‍ റാസ്‌ബെറി --------------------- ഇന്ത്യയില്‍ സാധാരണമായി ലഭിയ്ക്കുന്ന ഒന്നല്ലെങ്കിലും റാസാബറി. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാലും തീരില്ല. തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം തന്നെയാണ് ഈ ഫലത്തിന് സ്വാഭാവികമായ ഒരു പ്രത്യേകതരം മണം നല്‍കുന്നതും.കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നു. ഇതാണ് തടി കുറയാന്‍ സഹായകമാകുന്നത്. റാസ്‌ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി തന്നെയാണ്. ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്ന ഫലം കൂടി റാസ്‌ബെറി നല്‍കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് ഇത്. ഇ
*പരിസ്ഥിതി സൗഹൃദ കൃഷി രീതികൾ പഠിക്കാൻ ഉള്ള പുസ്തകങ്ങൾ.* 1. ഒറ്റ വൈക്കോൽ വിപ്ലവം 2. നാച്ചുറൽ വേ ഓഫ് ഫാമിംഗ് - മസനോബു ഫുക്കുവോക്ക 3. അഗ്രികൾച്ചറൽ ടെസ്റ്റമെന്റ് - ആൽബർട്ട് ഹോവാർഡ് 4. പെർമാ കൾച്ചർ - ബിൽ മോളിസൺ 5. പ്ലെന്റി ഫോർ ഓൾ - ദാബോൽക്കർ 6. വയലറിവുകൾ - ചന്ദ്രൻ മാസ്റ്റർ 7. കൃഷി മലയാളം - സുജിത് കുമാർ 8. പ്രകൃതി കൃഷി- സുബാഷ് പലേക്കർ 9. ഓർഗാനിക് ഫാമിംഗ് സോഴ്സ് ബുക്ക് - ക്ലോഡ് അൽവാരിസ്.. 10. ജൈവ കൃഷി- അടിസ്ഥാന തത്വങ്ങൾ
🚌 കേരളത്തില്‍ ഏറ്റവും വേഗത്തില്‍ പാര്‍സല്‍ അയക്കുവാന്‍ ഇതാ ഒരു എളുപ്പ വഴി. നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ ,ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ  മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ  അവസ്ഥയിൽ സഹായത്തില്ല. പിന്നെ ചെയ്യാനുള്ളത്  സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്. എന്നാൽ KSRTC,  Fastbuz എന്ന പേരിൽ  പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള   Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ  ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു.കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.... Reachon - Fastbuz Locations - ALAPPUZHA Johnson- 9387881365 9
നിങ്ങളുടെ ഫോണിൻെറ റേഡിയേഷൻ അളവ് അറിയണോ Dial   *#07# നിങ്ങളുടെ ഫോണിൻെറ റേഡിയേഷൻ അളവ് 1.6 w/kg യേക്കാൾ കുറവാണോ എന്നാൽ നിങ്ങൾ സുരക്ഷിതരാണ്. 1.6 w/kg യേക്കാൾ കൂടുതലുള്ള മൊബെെൽ ഉപയോഗിക്കൽ അപകടകരമാണ്. ഇത് നിങ്ങളുടെ കൂട്ടുക്കാരിലേക്കും ഷെയർ ചെയ്യുക

കഞ്ഞി വെള്ളം

ഇത് വായിച്ചതിനു ശേഷം നിങ്ങൾ  വീട്ടിലെ കഞ്ഞിവെള്ളം കളയില്ല  .....തീർച്ച അല്പം കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കുന്നതിലൂടെ എത്ര വലിയ ക്ഷീണവും പമ്പ കടക്കും എന്നതാണ് സത്യം.അരി വെന്തു കിട്ടുന്ന വെള്ളം. പൊതുവെ വെള്ള നിറത്തിലാണ് കഞ്ഞി വെള്ളം ഉണ്ടാകുക. ഊറിക്കൂടിയാൽ അതിൽ പാട കാണാറുണ്ട്. ക്ഷീണം മാറാൻ ചൂടുള്ള കഞ്ഞി വെള്ളം ധാരാളം കുടിക്കുന്ന ശീലം മലയാളിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. പഞ്ഞ മാസങ്ങളീൽ കഞ്ഞി വെള്ളം മാത്രമായിരുന്നു പല ആളുകളുടെയും ഭക്ഷണം. കഞ്ഞി വെള്ളം പഴകിയാൽ കാടി എന്നു പറയും. കഞ്ഞി വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് റൈസ് സൂപ്പ് എന്ന് പേരില്‍ അറിയപ്പെടുന്ന നക്ഷത്ര ഹോട്ടലുകളിൽ ലഭിക്കുന്ന  കഞ്ഞിവെള്ളം, വ്യതാസം ഒന്ന് മാത്രം അതിൽ കുറച്ചു വെണ്ണയും, ഫ്‌ളേവരും , വിളമ്പി  തരുന്ന പാത്രം വിലമതിച്ചതുമാകും  . എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.
ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി Ethnic Health Court. വിശദീകരിക്കുന്നു.....! Valuable Information by Ethnic Health Court. please share.... ************************************* ബാക്കി വരുന്ന എല്ലാമെല്ലാം കളയുന്നത് യുക്തിയല്ല, ബുദ്ധിയുമല്ല. എന്നാലും, തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം. 1. ചിക്കനും ബീഫും : പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മാറാരോഗോയാവും. 2. ചീര : വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും

വിരുദ്ധാഹാരം

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് തലമുറകളായി നാം കഴിക്കുന്ന ഭക്ഷണമല്ലേ പുട്ടും കടലയും, ദോശയും ഇഡ്ഡലിയും, കഞ്ഞിയും പയറും. സത്യത്തിൽ 50 വർഷത്തെ നമ്മുടെ നാടിന്റെ ചരിത്രം പോയിട്ടു് അന്നു ജീവിച്ചവരോട് തുറന്നു സംസാരിച്ചിട്ടില്ലാത്ത പുതിയ തലമുറയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. 50 വർഷം മുമ്പ് കഞ്ഞിയും പയറും പോയിട്ട് കഞ്ഞി പോലും കുടിക്കാൻ ഉണ്ടായിരുന്നില്ല. വൈകിട്ട് കൂലി കിട്ടുന്ന നെല്ല് വീട്ടിൽ കൊണ്ടു പോയി പുഴുങ്ങി വറുത്തു കുത്തി അരിയാക്കി കഞ്ഞി കുടിച്ച് ഉറങ്ങിയവരെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ ഇത്രയും നാൾ കഴിച്ചിട്ടും കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ എന്നാണ് അടുത്ത ചോദ്യം? ഒരു കാര്യം അറിയുക. എല്ലാ ജന്തുക്കളും ജനനം (Birth) വളർച്ച (Growth) മാറ്റങ്ങൾ (changes) നാശം (Decay) മരണം (Death) എന്നീ 5 അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ Birth, Groth, Changes ഈ അവസ്ഥകളിൽ വിരുദ്ധാഹാരമൊന്നും നമ്മെ ബാധിക്കില്ല. എന്നാൽ Decay തുടങ്ങിയാൽ പിന്നെ രോഗത്തിലേക്കു പോകും. റിപ്പയർ വർക്കും Decayലവലും ഒരുപോലെ കൊണ്ടു പോകാൻ വയ്യാത്ത അവസ്ഥ. കലികാലത്തിൽ 120 വർഷമാണു് മനുഷ്യന്റെ ആയുസ്. 60 വയസിനു ശേഷം തുടങ്
നമ്മുടെ നാട്ടിൽ കിട്ടുന്ന മീനുകൾ എല്ലാം എത്രയോ നാളുകൾക്കു മുമ്പ് ഫിഷിംഗ് ബോട്ടുകളിൽ പിടിച്ച് ഇട്ടതാണെന്നറിയാമോ? ഒമാനിലെ മത്തി പായ്ക് ചെയ്ത് വന്നതു കണ്ടാൽ ഫ്രഷ് ആണെന്നു തോന്നും വിധത്തിൽ മാർക്കറ്റിലെത്തുന്നു. പിടിച്ചെടുക്കുന്ന മീനുകളെ ഫോർമാലിനിലേക്കാണ് ഇടുന്നത്.ജീവനുള്ളതു കൊണ്ട് അതിന്റെ വയറ്റിലും ഫോർമാലിൻ എത്തും. ( ഫോർമാലിൻ എന്നാൽ ശവം കേടു കൂടാതെ സൂക്ഷിക്കുന്ന രാസവസ്തുവാണ്. ഫോർമാൽഡിഹൈസിനെ ദ്രവീകരിച്ചതാണ്.) ഉള്ളിൽ ചെന്നാൽ കാൻസർ ഉറപ്പ്. (വാക്സിനുകളിലും ഫോർമാലിൻ ഉണ്ട്.) ഇനി ഇത് മാർക്കറ്റിൽ എത്തിയാലോ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത് ഫോർമലിൻ ചേർന്ന ഐസ്. മീൻ വിൽപ്പനക്കാരുടെ കൈവിരലുകൾ വിളറി വെളുത്ത് ഇരിക്കുന്നത് കണ്ടിട്ടില്ലേ. കാരണം ഫോർമലിനാണ്. മീൻ വറുത്താലോ വിഷം ആയി മാറും. ഇത്രയും കുഴപ്പങ്ങൾ നാം കഴിക്കണോ!!!!
സോയാബീന്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു പയര്‍ വര്‍ഗമാണ്. ഇതില്‍ കൊഴുപ്പു തീരെക്കുറവാണ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ടുതാനും. സോയാബീന്‍ ടോഫു, സോയ മില്‍ക്, സോയ ഓയില്‍, സോയ പ്രോട്ടീന്‍ തുടങ്ങിയ പല രൂപങ്ങളിലേയ്ക്കും മാറ്റപ്പെടുന്നുണ്ട്. സോയാബീന്‍ കഴിയ്ക്കുന്നതു കൊണ്ട് പല തലത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, കേള്‍വിശക്തി ഇതില്‍ അയേണ്‍, സിങ്ക് എന്നിവ ധാരാളമുണ്ട്. ചെവിയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. കേള്‍വിശക്തി മെച്ചപ്പെടുത്താന്‍ ഇത് ഏറെ ഗുണകരമാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം കുറയ്ക്കുന്ന ഒന്നാണ് സോയ. എന്നാല്‍ ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയുന്നതിന് സഹായകമാണ്. തടി കുറയ്ക്കാന്‍ സോയാബീന്‍സില്‍ നിന്നുള്ള സോയ മില്‍ക്കില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും. സ്തനാര്‍ബുദ സാധ്യത സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സോയാബീന്‍സ് ഏറെ നല്ലതാണ്. ദിവസവം ഇതു കഴിയ്ക്കുന്നവര്‍ക്ക് ബ്രെസ്റ്റ് ക്യാന്‍
*അവയവ ഘടികാരം* ശരീരത്തിലെ ആന്തരിക അവയങ്ങള്‍ സദാസമയവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ജീവ ശക്തി ഇൗ അവയവങ്ങളില്‍ സംഭവക്കുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും ശുദ്ധീകരണത്തിനുമായി സമയബന്ധിതമായി ഒാരോന്നിലും പ്രവര്‍ത്തിചെയ്യുന്നു.ആരോഗ്യകരമായ ജീവിതത്തിനും സ്വാസ്ഥ്യത്തിനും ഇൗ സമയ ചക്രവും അതില്‍ വരുന്ന അവയവങ്ങളും അറിഞിരിക്കേണ്ടതാണ്.ആന്തരികാവയങ്ങളിലുണ്ടാകുന്ന  വേദനകള്‍ രോഗാവസ്ഥയാണോ ഏതെങ്കിലും അവയവത്തിലെ  ശുദ്ധീകരണ കേടുപാട് തീര്‍ക്കല്‍ പ്രക്രിയയാണോ എന്നറിയാന്‍ കൂടി ഇത് സഹായിക്കും. സമയ ക്രമം ഇങ്ങിനെയാണ് പുലര്‍ച്ചേ മൂന്ന് മുതല്‍ അഞ്ച് വരെ ശ്വാസകോശം ഇൗ സമയത്തായിരിക്കും ശ്വസന സംബന്ധമായ വൈശമ്യങ്ങള്‍ അധികരിച്ചു കാണുക. ഏഴ് മുതല്‍ ഒമ്പത് വരെ ഉദരം.ദഹനസംബന്ധി യായ തകരാറുകളെ ഇൗ സമയങ്ങളില്‍ പരിഹരിക്കും ഇൗ സമയത്ത് ധാരാളം ജലം ശരീരത്തിനാവശ്യമാണ്. പഴങ്ങള്‍ പോലെ ലഘുവായ ഭക്ഷണങ്ങള്‍ കഴിച്ച് വേണം പ്രാതല്‍ തുടങ്ങാന്‍. ഒമ്പത് മുതല്‍ പതിനൊന്നു വരെ പ്ളീഹയുടെ ക്രമീകരണത്തിനായി ജീവ ശക്തി പ്രത്യേക ഉൗന്നല്‍ കൊടുക്കുന്ന സമയം ആണ്. പ്ലീഹ ദുര്‍ബലമാണെങ്കില്‍ ഇൗ സമയം അലര്‍ജിയും വിട്ടുമാറാത്ത ചുമയും ജലദോഷവും  അധികരി
7 മിനിറ്റ് ഓട്ടം മതി ജീവന്‍ രക്ഷിക്കാന്‍..!! ---------------------------- ആരോഗ്യത്തെപ്പറ്റിയുള്ള കരുതലും ആശങ്കയും ഉള്ളിടത്തോളം വിവിധ പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കും. പുതിയ പ‌ഠനം ഇതാണ്, ഹൃദയസംബന്ധമായ രോഗം കൊണ്ട് മരിക്കാതിരിക്കാന്‍ ദിവസവും 7 മിനിറ്റ് ഓട്ടം മതിയത്രെ. 18 നും 100നും ഇടയ്ക്ക് പ്രായമുള്ള 55,137 ആളുകള്‍‌ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ലോവ യൂണിവേഴ്സിറ്റി ഇത് പ്രസിദ്ധീകരിച്ചതത്രെ.അവര്‍ പഠനം നടത്തിയവരില്‍ 3000 ഓളം പേര്‍ 15വര്‍‌ഷത്തിനുശേഷം മരണപ്പെട്ടു. ഇതില്‍ 1217 പേരു ഹൃദ്രോഗം മൂലമാണ് മരിച്ചത്.പഠനം നടത്തിയവരില്‍ ആഴ്ചയില്‍ 51 മിനിറ്റെങ്കിലും ചെറിയ സ്പീഡിലെങ്കിലും ഓടുന്നവര്‍ ഹൃദ്രോഗമോ, സ്ട്രോക്കോ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് പൂര്‍‌ണ്ണമായി ഒഴിവാക്കപ്പെട്ടിരുന്നു. അമേരിക്കല്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
നമ്മൾ സ്ഥിരം കേൾക്കുന്ന,എന്നാൽ നമ്മൾക്ക് അറിയാത്ത ചില കാര്യങ്ങൾ 1.) *GOOGLE* - Global Organization Of Oriented Group Language Of Earth. 2.) *YAHOO* - Yet Another Hierarchical Officious Oracle. 3.) *WINDOW* - Wide Interactive Network Development for Office work Solution. 4.) *COMPUTER* - Common Oriented Machine Particularly United and used under Technical and Educational Research. 5.) *VIRUS* - Vital Information Resources Under Siege. 6.) *UMTS* - Universal Mobile Telecommunicati ons System. 7.) *AMOLED* - Active-matrix organic light-emitting diode. 8.) *OLED* - Organic light-emitting diode. 9.) *IMEI* - International Mobile Equipment Identity. 10.) *ESN* - Electronic Serial Number. 11.) *UPS* - Uninterruptible power supply. 12. *HDMI* - High-Definition Multimedia Interface. 13.) *VPN* - Virtual private network. 14.) *APN* - Access Point Name. 15.) *SIM* - Subscriber Identity Module. 16.) *LED* - Light emitting diode. 17.) *DLNA* - Digital Living Network Alliance. 1

മുടി കൊഴിച്ചിൽ

നമ്മളില്‍ പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നം ആണല്ലോ മുടി കൊഴിച്ചില്‍. ജന്മനാ കഷണ്ടി ആയവര്‍ ഇത്  വായിച്ചു അതേപോലെ പരീക്ഷിക്കണ്ട കാര്യം ഇല്ലാന്ന് തോന്നുന്നു,അല്ലാത്തവർക്ക്  പരീക്ഷിച്ചു നോക്കാവുന്നത് ആണ് ഫലം ഉറപ്പായും കിട്ടും. കൂടുതലായും പ്രവാസികളുടെ തലമുടി വല്ലാതെ കൊഴിഞ്ഞു പോകാറുണ്ട്,വെള്ളം മാറി കുളിക്കുന്നതുകൊണ്ടും കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലവും സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്, എനിക്ക് തലമുടി കുറെ ഉണ്ടായിരുന്നു ഞാന്‍ പ്രവാസി ആയതിനു ശേഷം എല്ലാം കൊഴിഞ്ഞു പോകുകയാണ് അവസാനം ഇത്തിരി എങ്കിലും ഉണ്ടായിരുന്നു ഇപ്പോള്‍ അതും കൊഴിഞ്ഞു ഒട്ടും മുടി ഇല്ലാതെ വരുമോ എന്നൊരു സംശയം. ഒരു വല്ലാത്ത മുടി കൊഴിച്ചില്‍ ആണ്. ഞാന്‍ ഇപ്പോൾ ഈ  മരുന്ന് ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് സത്യം പറയാലോ ഒരാഴ്ച ആയി ഞാന്‍ ഇത് പരീക്ഷിച്ചു നോക്കുന്നു,ഒത്തിരി മാറ്റം കാണുന്നുണ്ട്,ഇനി വേറെ മുടി കിളിർത്തു വന്നില്ലെകിലും ഉള്ളതെങ്കിലും പോകാതിരിക്കട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു,,,എനിക്ക് ഫലം കിട്ടിയതുകൊണ്ട് ആണ് നിങ്ങള്ക്കാ യി ഞാന്‍ ഇതിവിടെ പങ്കുവെക്കാന്‍ തയ്യാറായതും,നിങ്ങളുടെ മറുപടികള്‍ പ്രതിക്ഷിക്കുന്നു. കറ്റാർവാഴയുടെ  ഒന്നോ രണ്
ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ?  തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്. സാവധാനത്തിൽ കുറച്ചു കുറച്ചായി കുടിയ്ക്കണം. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കും. ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം.. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്
മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍ ചരിത്രം മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു. അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു വ്രതം വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം. മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്. ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം, ഗുരുമുദ്രാം നമാമ്യഹം വനമുദ്രാം, ശുദ്ധമുദ്രാം, രുദ്രമുദ്രാം നമാമ്യഹം ശാന്തമുദ്രാം, തസ്യമുദ്രാം, വ്രതമുദ്രാം നമാമ്യഹം ശബര്യാശ്രമ സത്യേനമുദ്രാം പാതുസദാപി മേം ഗുരുദക്ഷിണയാ പൂര്‍വ്വം തസ്യാനുഗ്രഹകാരണേ ശരണഗത മുദ്രാഖ്യം തന്മുദ്രം ധാരയാവ്യഹം ശബര്യചല മുദ്രായൈ നമോഃ മാലയിട്ടു
*സസ്യാഹരിയാകാം, രോഗങ്ങളെ അകറ്റാം* ഊർജ്ജം ലഭ്യമാക്കുക എന്നതാണല്ലോ ഭക്ഷണം കഴിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. *ഊര്‍ജ്ജത്തിന്റെ ഏറ്റവും വലിയ ഉറവിടം ഏതാണ്* എന്ന ചോദ്യത്തിന് *സൂര്യന്‍* എന്നതാണ് സുവ്യക്തമായ ഉത്തരമെന്ന് അറിയാത്തവരുണ്ടാവില്ല. സൂര്യനില്‍നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്ന സസ്യങ്ങളെ ഭക്ഷിക്കുക എന്നതിനേക്കാൾ ഊര്‍ജ്ജദായകമായ മറ്റൊന്ന് മനുഷ്യനെ സംബന്ധിച്ചടത്തോളം മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. മനുഷ്യന്‍ സസ്യഭുക്കോ മാംസഭുക്കോ ആവട്ടെ, സസ്യാഹാരം ശീലമാക്കുക എന്നതുതന്നെയാണ് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം.  ഹൃദ്രോഗസാധ്യതകള്‍ കുറക്കുന്നു, പലതരം അര്‍ബുദങ്ങൾക്കുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു, അമിതമായ ശരീരഭാരത്തിന് ഇടനല്‍കുന്നില്ല, ആയുർദൈർഘ്യം കൂട്ടുന്നു, ആഗോളതാപനത്തെ തടയുന്നു, സ്വഭാവം ഉദാരമാകുന്നു, ലൈംഗിക ജീവിതം ഉൽക്കർഷപൂർണ്ണമാക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ സസ്യാഹാരം ശീലമാക്കുന്നതുകൊണ്ടുണ്ടാവുന്നു. പഠനങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. ആയുര്‍വ്വേദവും നമ്മോട് പറയുന്നത് സസ്യാഹാരിയാവുക എന്നതാണ്. ഇത്രയും രോഗങ്ങളകറ്റുവാനുള്ള പൊതു അഭിപ്രായമാണെങ്കിൽ വൃക്കകൾ, പിത്തഗ്രന്ഥി

കാൻസർ...

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു ! ലോകത്തെ ഏറ്റവും ഭീകരമായ അസുഖങ്ങളിലൊന്നായാണ് ക്യാൻസറിനെ കാണുന്നത്. നിരവധി ആളുകളാണ് ഇതുമൂലം വർഷംപ്രതി മരിക്കുന്നത്. എന്നാ, ക്യാൻസർ ഒരു രോഗംഅല്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ ? സത്യം അതാണ്. ക്യാൻസർ ഒരു യേശുകമല്ല. അത് ശരീരത്തിന്റെ ഒരു അവസ്ഥയാണ്. വൈറ്റമിൻ ബി 17 ന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥ! പണ്ട് സ്കർവി എന്നു പറയുന്ന അസുഖം വന്നാൽ മരിക്കുമായിരുന്നു. അനേകർ അതിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കി. മരുന്നു കമ്പനികൾ തടിച്ചു കൊഴുത്തു. അവസാനം മനസ്സിലായി, സ്കർവി വൈറ്റമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്നതാണെന്ന്. അതോടെ ആ അസുഖം നിയന്ത്രണ വിധേയമാകുകയും ചെയ്തു. ഇന്നാരും സ്കർവി മൂലം മരിക്കുന്നില്ല, ക്യാൻസറും അങ്ങിനെ തന്നെയാണ്. ക്യാൻസറിനെ നിയന്ത്രിക്കാൻ, അല്ലെങ്കിൽ വരാതെനോക്കാൻ തികച്ചും എളുപ്പമാണ്. ചോളം നല്ലൊരു ആന്റി ക്യാൻസർ ഫുഡ് ആണ്. ഏറ്റവും ശക്തിയേറിയ ആന്റി ക്യാൻസർ കോംപോണേന്റ് ആയ ലാറ്റെറൈൽ ഏറ്റവും അടങ്ങിയിരിക്കുന്നത് ചോളത്തിലാണ്. ഡോ. ഹാരോൾഡ്‌ മാനർ അദ്ദേഹത്തിന്റെ പഠനങ്ങളിൽ പറഞ്ഞിരിക്കുന്നത് ക്യാന്സറിനെതിരെ 90 ശതമാനം കൃത